‘അക്കോ സേട്ടന്’ അറുപത്തിനാല്; പ്രിയനും പ്രിയതമക്കും ഒപ്പം അടിച്ച് പൊളിച്ച് ആഘോഷം, പൊന്നാടയണിച്ച് മലൈക്കോട്ടവാലിഭൻ സെറ്റ്.!! | Mohanlal Birthday Celebration In Malaikottai Vaaliban Shooting Set Malayalam

Mohanlal Birthday Celebration In Malaikottai Vaaliban Shooting Set Malayalam : ‘യോദ്ധ’ എന്ന ചിത്രത്തിലെ മോഹൻലാൽ കഥാപാത്രം അശോകൻ നെ ആരും മറക്കാൻ വഴിയില്ല . അതേ പോലെ തന്നെ റിo പോം ചി ബാലന്റെ അക്കോ സേട്ടാ വിളിയും. കൂടാതെ, ‘സവാരി ഗിരി’ ,’ ന്താടോ വാര്യരെ ‘ എന്നീ അനശ്വര ഡയലോഗ് ക്ൾ മതി മോഹൻലാലാൽ എന്ന മഹാനടന്റെ പേര് മലയാളി ഓർക്കാൻ. അദ്ദേഹത്തിന്റെ 63-ാം പിറന്നാളായിരുന്നു ഇന്നലെ.

ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം ‘മലൈക്കോട്ടവാലിഭൻ’ സിനിമയുടെ അണിയറ പ്രവർത്തകർ കൂടാതെ മോഹൻലാലിന്റെ പ്രിയ പത്നി സുചിത്രയും അഘോഷ രാവിന് മാറ്റു കൂട്ടാൻ എത്തിയിരുന്നു. പിറന്നാൾ ആശംസഗാനം ഏവരും ചേർന്ന് പാടുമ്പോൾ മനോഹരമായ കാളവണ്ടിയുടെ രൂപത്തിലുള്ള കേക്ക് അദ്ദേഹം കട്ട് ചെയ്തു. ആദ്യത്തെ പങ്ക് ജീവിത പങ്കാളിക്കു തന്നെ. മോഹനൻലാൽ വിശ്വനാഥൻ എന്നതാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. സിനിമയിൽ എത്തുന്നതോടെയാണ് മോഹനൻലാൽ എന്ന ചുരുക്ക പേരിലേക്കെത്തുന്നത്.

പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട ലാലേട്ടനാവാൻ അധികം സമയമെടുത്തില്ല.1978 ൽ ചിത്രീകരിച്ച ‘തിരനോട്ടം’ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി അഭിനയിക്കുന്നതെങ്കിലും ബിഗ് സ്ക്രീനിൽനിൽ പ്രത്യക്ഷപ്പെടുന്നത് 1980 ൽ പുറത്തിറങ്ങിയ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിലൂടെയാണ്. തുടക്കകാലങ്ങളിൽ വില്ലനായിട്ടാണ് അഭിനയിച്ചതെങ്കിലും പതുക്കെ സഹനായക വേഷത്തിലൂടെ നായക വേഷത്തിലെത്താൻ അദ്ദേഹത്തിനു കഴിഞ്ഞു.1986 ആകുമ്പഴേക്കും മോഹൻലാൽ എന്ന നടന്റെ അഭിനയ മികവ് മലയാളം അംഗീകരിച്ചു.

അതേ വർഷം പുറത്തിറങ്ങിയ ‘രാജാവിന്റെ മകൻ’ എന്ന ചിത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു പൊൻ തൂവലാണ്. നാലു പതിറ്റാണ്ടു പിന്നിടുന്ന അഭിനയ ജീവിതം 400 ലധികം മലയാള ചലചിത്രങ്ങളിലൂടെ കടന്നുപോയി. മലയാളികൾക്കു പ്രിയപ്പെട്ട ലാലേട്ടനായി മാറി. അന്യ ഭാഷകളായ തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലും അഭിനയിച്ചു. മികച്ച കഥാപാത്രങ്ങളിലൂടെ സിനിമ നിരൂപക പ്രശംസ നേടിയ അദ്ദേഹത്തിന് നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2001 ൽ പത്മഭൂഷണും 2009 ൽ പത്മശ്രീയും ലഭിച്ചു. 63- മത്തെ വയസിൽ എത്തി നിൽക്കുമ്പോഴും കൈ നിറയെ ചിത്രങ്ങളുള്ള നടനാവുകയാണദ്ദേഹം. ‘പിറന്നാൾ ആശംസകൾ ലാലേട്ടാ’.